2009, ജൂലൈ 12, ഞായറാഴ്‌ച

കവിജന്മം



ഒരു കവിക്ക് മുങ്ങിമരിക്കാന്
അരക്കോപ്പ ചായ മതി
ഈച്ചയെപോലെ വട്ടമിട്ട് പറന്ന്
അവന് അല്ലെങ്കില് അവള്
എങ്ങിനെയെങ്കിലും അതില്
വന്ന് വീണിരിക്കും
ലോകത്തോട് കാലത്തോട്
യാതൊരു ബാധ്യതയുമില്ലാതെ
കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള് പോലെ
ഒരുപക്ഷേ പ്രണയം മെഴുക്കൊലിപ്പിച്ച്
മാടി വിളിച്ചിരിക്കാം
അല്ലെങ്കില് പുതിയൊരു കാവ്യബിംബം
കണ്ടെത്താനുള്ള
സാഹസത്തിനിടയിലാവാം
കുഞ്ജന് നന്വ്യാര് മരിച്ചത്
ഹാസ്യബോധം തീരെയില്ലാത്ത
ഒരു പാണ്ടന് നായകടിച്ചാണ്
ജലമൂറുന്ന നാക്കുനീട്ടി
കിതച്ച് കിതച്ചെത്തിയ മരണം
ഇടപ്പള്ളിയുടെത് തൂങ്ങിമരണം
അവിചാരിതമായി തൊട്ടികിണറ്റില്
വീണപോലെ
ചിലന്വിച്ചൊരൊച്ച മാത്രം
കേള്പ്പിച്ചു കൊണ്ട്
ചില ചന്ദ്രികമാര്‍ക്ക്
പറഞ്ഞ് ചിരിക്കാനായി
ചങ്ങന്വുഴ പ്രണയത്തിന്റ്
വീഞ്ഞില് കുറെശ്ശെയായി അലിഞ്ഞലിഞ്ഞ്
സില്വിയപ്ലാത്തിനെയോര്‍മ്മ വരികയാണ്
എന്തിനാണ് സ്വപ്നങ്ങളുടെ കവി
മരണത്തെ തീക്ഷ്ണതയാര്‍ന്ന
കോളാന്വിപൂക്കളാക്കി
മാറ്റിയത്
മഞ്ഞുകാലത്ത്
ഒരു നെരിപ്പോടായെങ്കിലും
ആരുടെയെങ്കിലും മനസ്സില്
ഓര്‍മ്മിക്കപ്പെടാനോ?
മരണമെന്നാല്
ധീരമായിരിക്കണം
നെഞ്ചു വിരിച്ച്
മുഖമൂടിയില്ലാതെ
ഹുക്ക വലിക്കുന്ന
ലാഘവത്തിലെന്ന്
സദ്ദാം തെളിയിച്ചു
മരണത്തിന്റ് കുളക്കടവില്
കാലും മുഖവും കഴുകി
കയറിയ ലീലാമേനോന്
ശ്രീവിദ്യയെ പോലെ
മുഖശ്രീയുള്ള മരണത്തെ
പ്രാ‍പിച്ചവര്
മരിക്കാന് ചുരുങ്ങിയത്
ഒരു കടലെങ്കിലും വേണം
അല്ലെങ്കില് എയിഡ്സ്
അത്സിമേഷ്സ്
കേള്ക്കാന് സുഖമുള്ള
ഏതെങ്കിലുമൊന്ന്
അല്ലാതെ ഇത്തിരി
ജലത്തില് ഇങ്ങനെ
ഉത്തരവാദിത്വമില്ലാതെ
ചത്തുമലക്കാന് ഞാനില്ല!

4 അഭിപ്രായങ്ങൾ:

  1. കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള് പോലെ
    ഒരുപക്ഷേ പ്രണയം മെഴുക്കൊലിപ്പിച്ച്
    മാടി വിളിച്ചിരിക്കാം

    എഴുത്തിന്റെ ശൈലി മനോഹരം... അഭിനന്ദനങ്ങൾ അർഹിക്കുന്ന എഴുത്ത്‌,, തുടരുക

    മറുപടിഇല്ലാതാക്കൂ
  2. karutha pradalathile velutha asharangalilude
    kannodichappol ariyathe manassu parayunnu
    kaviyude nirvachanam thedi
    kaviyoorukaranam
    kapiyude pinthudarchakaranam
    njan g.r.kaviyoor
    ashamsikunnitha ee sinduram padarathe
    angu anadavihayassil amarajyothiyayi vilangatte

    മറുപടിഇല്ലാതാക്കൂ