2014, ഡിസംബർ 17, ബുധനാഴ്‌ച

മറുപടി

നിന്റെ കത്തിലെ 
ചത്ത വാക്കുകൾക്കിടയിൽ 
തിരഞ്ഞു രണ്ടക്ഷരങ്ങൾക്കായ്‌  ഞാൻ 
ഓടിച്ചും മടക്കിയും 
നീയെഴുതിയ വരികള്ക്കിടയിലും 

അർദ്ധ വിരാമാങ്ങൾക്കടിയിലും 
ആശ്ചര്യചിന്ഹങ്ങൾക്കു ശേഷവും 
ആലങ്കരികമായി നിറഞ്ഞ നിൻ 
 കഷ്ട്ടപ്പാടിലും 
ഉത്തരം തരുവാനകാത്ത  
ചോദ്യ ചിഹ്നങ്ങൾക്കൊടുവിലും 
വെട്ടിതിരുത്തലുകൾക്കുള്ളിലും 
തിരഞ്ഞു വലഞ്ഞുവെൻ  കണ്ണകൾ 
പണ്ട് നീ പതിവായി കുറിക്കുമയിരുന്ന 
ആ രണ്ടക്ഷരങ്ങൾക്കായ്‌ 
എന്തോ നീ എഴുതാൻ മറന്നു പോയതാകാം 
ഒരു പക്ഷെ 
നീട്ടി വരച്ച അടിവരയും കൈയൊപ്പും 
കഴിഞ്ഞു 
വരികൾക്കിടയിൽ പിന്നെയും
 പിന്നെയും  അലഞ്ഞിട്ടും 
കണ്ടില്ല നിന്നെയും  പണ്ട് നീ 
പതിവായി എഴുതുമായിരുന്ന  
ആ വാക്കും............

2014, ജൂലൈ 14, തിങ്കളാഴ്‌ച

പനി



കിടക്കയില്‍   നിന്റെ കുളിര്‍ സ്പര്‍ശം 
നെറ്റിയില്‍ കാത്തിരിപ്പിന്‍ 
ക്ഷമയറ്റ  തീ പൊള്ളല്‍ 
വാക്കുകള്‍ വഴിമുട്ടും 
തൊണ്ടയില്‍ അലിഞ്ഞിറങ്ങും 
വിരഹ കയ് പ് 
ഞരന്വുകളില്‍ വജ്ര സൂചിയുടെ 
കുത്തിയിറക്കം 
സന്ധികളോട് സന്ധിയില്ലാ സമരം 
കോരിത്തരിച്ചു പുളയും 
പെക്കിനവിന്‍ പുതപ്പില്‍ 
ഉടലാകെ കനല്‍ കോരിയിടും 
പെരും കളിയാട്ടം 
പിച്ചും പേയും പുലമ്പും
രാവിന്‍ പാതി മൂര്‍ച്ചയില്‍ 
വിയര്‍പ്പായ്  ഉരുകി ഒലിക്കുമ്പോള്‍ 
നിയിലും കിടപ്പറയിലും 
ഒറ്റയാവുന്ന പരദേശ വാസിയെ 
ചുട്ടു നീറ്റും ഓര്‍മ്മ 
വര്‍ഷാന്ത്യത്തിലെപ്പോലോ 
അഗ്നിയായ് പടര്‍ന്ന പെണ്ണും പനിയും!  












                

2014, മാർച്ച് 6, വ്യാഴാഴ്‌ച

മഴ പ്രണയം സമരം

തിരുവനന്തപുരം സമരം 
സമാധാനപരമായിരുന്നെന്നു
പ്രതിപക്ഷവും ഭരണപക്ഷവും 
അവര്ക്കറിയില്ല ഓരോ സമരങ്ങളും
 ജനക്കൂട്ടത്തിനു 
നേരെയുള്ളയെറിയാ  കല്ലുകളാണെന്നു 
ഒരാളുടെ ചലന സ്വാതന്ത്ര്യത്തിനു നേരെ 
പാഞ്ഞു ചെല്ലുന്ന ലക്ഷ്യബോധമില്ലാത്ത 
കൈയേറ്റങ്ങൾ 
ജനക്കടലിന്റെ  അക്കരെ നിന്ന്  ഇക്കരെക്ക് 
നീന്തി വരുന്ന ഒരാള്ക്കയുള്ള 
കാത്തിരിപ്പിന്റെ കഴുത്തറക്കൽ 
ഫാസ്റ്റ് പാസെഞ്ചറും ലിമിറ്റഡ് സ്റ്റൊപ്പും 
പണിമുടക്കുമ്പോൾ പെരു വഴിയിൽ   
ബലാത്സംഗത്തിനു  ഇരയാവുന്ന 
പ്രണയത്തിന്റെ കന്യകാത്വം 
എല്ലാ സമരങ്ങളും വഴിമുടക്കികളാണ് 
അതു  മായ്ച്ചു കളയുന്നത്  
ഒരു തെരുവിന്റെ ചിരികൾ 
കാഴ്ചവെക്കുന്നത് 
പല നിറത്തിലുള്ള 
വികാര മരണങ്ങൾ 

 ആര്ക്കുവേണ്ടി  എന്തിനു വേണ്ടി 
എന്നറിയാതെ പടച്ചുണ്ടാക്കിയ
 ഒരു ന്യൂ  ജനറേഷൻ 
സിനിമ പോലെ    അവസാനിച്ച 
ഒരു സമരം 
മണ്‍സൂണ്‍ മഴയിൽ  നിന്ന് 
വേനലിലേക്ക് പതിച്ച ഇലപോലെ 
തണ് ക്കണോ ഉഷ്നിക്കണോ എന്നറിയാതെ 
സ്വന്തം വേരുകൾ  പതിഞ്ഞ മണ്ണിൽ  നിന്ന് 
വികാരശൂന്യമായ മറ്റൊരിടത്ത് 
ഒരാൾ ഉപേക്ഷിക്കപ്പെടുമ്പോൾ 
ഇവിടെ   രക്ത സാക്ഷികളാവുന്നത് 
നേരിന്റെ സ്വപ്നങ്ങളുടെ 
പാലിക്കപ്പെടാത്ത  ദീര്ഘകാല  വാഗ്ദ്ധാനങ്ങളാണ്    
അനിവാര്യമായ ഒരു കണ്ടുമുട്ടലിന്റെ
 തുറക്കാത്ത സമ്മാന പൊതികൾ പോലുള്ള 
  കുറച്ചു വാക്കുകളാണ്