2009, മേയ് 10, ഞായറാഴ്‌ച

ചായ


'ചായയുണ്ടാക്കൂ' തിളക്കും ദേഷ്യത്തില്‍
ഞാനുടന്‍ പന്ജസാരയായി
അലിഞ്ഞു
കടുപ്പം പോരയെന്ന
ക്രൂരനോട്ടത്തില്‍
കടിച്ചുചുവപ്പിച്ച
ചുണ്ട് ഒന്നുകൂടി
വിളറി
അത്രയും പേരുടെ
മുന്നില്‍ പാലില്ലെന്നു
പറയരുതല്ലോ
അതിനാല്‍
വരണ്ട മുലകളെ
ഞാന്‍ ഞെക്കിപിഴിഞ്ഞു
വരിവരിയായ്
നിരന്ന കപ്പുകളില്‍
നിറഞ്ഞ ചായ കൊടുങ്കാറ്റുയര്‍ത്തി
മൊത്തികുടിച്ച മുഖങ്ങള്‍
പിരിയുന്പോള്‍
പകരം വെക്കാന്‍ മറന്നില്ല
ശൂന്യമായ പാത്രത്തില്‍
അസ്സല്‍ എന്ന അഭിനന്ദനത്തിന്റ്
ഊറ്റിയ ഒരു തുള്ളി!

സാന്‍ഡ് വിച്ച്---നോവല്‍


എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു

നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.

ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്

മാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച സാന്റ്വിച്ച്
എന്ന നോവലില്‍നിന്ന് .author-sindhu.M

മഴക്കാലം


പണ്ടൊക്കെ മഴക്കാലമായാല്‍ കുട നന്നാക്കാന്‍ ആളുകള്‍ വരുമായിരുന്നു
അച്ഛ്ന്റ് നാടു നീളെ കടം വാന്ങി
നടുവൊടിന്ഞ കാലന്‍കുടയും
അമ്മയുടെ പേരിന് മാത്രം
പുറത്തിറന്ങാറുള്ള
കന്പി പൊട്ടി
ചുളുന്ങിയ വയറുള്ള
നരച്ച ശീലക്കുടയും
എന്റ് അകത്തു നിന്ന്
നോക്കിയാല്‍ ആകാശം
കാണുന്ന പുള്ളിക്കുടയും
ആരോഗ്യമുള്ള
പുതിയ കന്പിയിലും
അയലത്തെ മറ്റേതെങ്കിലും
കുടയുടെ നിറമുള്ള
തുണിയാല്‍ നാണം മറച്ചും
ഏതു പെരുമഴയത്തും
നനന്ഞു കുതിരാന്‍
മടിയില്ലെന്ന്
മാനം നോക്കി വിടര്‍ന്ന്
ചിരിച്ച്
പാടത്തേക്കും
പശുത്തൊഴുത്തിലേക്കും
പള്ളിക്കൂടത്തിലേക്കും
പുറപ്പെട്ട് പോവാറുണ്ട്!

ഹേമന്തത്തിലെ കാത്തിരിപ്പ്


ഞാന്‍ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചുകൊണ്ട് നിന്നിലേക്ക് പെയ്യാനൊരുങ്ങുന്നു
ആകാശം പോലുള്ള നിന്‍ നെന്ഞ്ചിന്‍ നീലിമകളിലൂടെ
ശാന്തസുന്ദരമായ തണുപ്പിലൂടെ ഗഹനതകളിലൂടെ
ഞാന്‍ പതുക്കെ പതുക്കെ ഒലിച്ചിറങ്ങും
നുരയുന്ന വീന്ഞു പാത്രങ്ങള്‍ പോലെയുള്ള
നിന്റെ കണ്ണുകള്‍
എന്റെ കവിളുകളെ ചുംബിച്ച് ചുവന്ന ബദാമിലകളാക്കിയ
നിന്റ ചുണ്ടുകള്‍ എല്ലാം സ്വന്തമാക്കാനായി
ഇലകള്‍ പൊഴിഞ്ഞു കിടക്കുന്ന കുന്നുകളും
ശോകമൂകമായ മഞ്ഞും മറച്ചുപിടിച്ച്
വിദ്യുത് പ്രഭയില്‍ തിളങ്ങുന്ന നഗരത്തെപോലെ
ഞാന്‍ നിനക്കായി എന്നെ സദാ അലങ്കരിച്ചു വെക്കുന്നു
എനിക്കറിയാം
ഖാവയുടെ ചവര്‍പ്പുള്ള സന്ധ്യകളും
പഴകിയ ഈന്തപ്പഴത്തിന്റ് മണമുള്ള
മഹസിലുകളും
ചുട്ടമാംസം മണക്കുന്ന
തെരുവുകളും മടുത്താല്‍
നീ എന്നിലേക്ക് തിരിച്ച് വരുമെന്ന്
വിറക്കുന്ന പുല്‍മേടുപോലെ
ഞാ​‍ന്‍ കാത്തിരിക്കും
ഹേമന്തത്തിലെ അവസാന മഞ്ഞിന്‍ കണം
അലിയുന്നതുവരെയും!

അടയാളം


അടയാളം

പുരമേയാനൊരുങ്ങുബൊള്‍
ചിതല്‍ അരിച്ച് ചുക്കിലി പിടിച്ച
കഴുക്കോലുകള്‍ കൂടുതലും അടുക്കള പുറത്ത്
വെള്ള തേക്കുബോള്‍ കരിയും കറയുമേറെ
പുറം ചുമരുകളില്‍
നിലം ചാന്തിടുമ്പോള്‍
വടക്കാറതന്നെയേറെ നിറം മങ്ങിയതും
പൊട്ടിയടര്‍ന്നതും.
എന്നാല്‍ തേച്ചു മിനുക്കാന്‍
അതിലൊക്കെ പണിപ്പെട്ടത്
ഉമ്മറത്തെ ചാരുകസേരയിലെ
മെഴുക്കുപുരണ തലയടയാളമായിരുന്നു

പ്രണയം-


രാത്രി കാലങ്ങളില്‍ കടല്‍ത്തീരത്ത് കഞ്ചാവ് വില്‍ക്കുന്നവരെ
പോലെയാണ് നാമും നമ്മുടെ
പ്രണയവുമെന്നവന്‍
പിരിയും നേരം
നിതംബത്തില്‍ പറ്റിപിടിച്ച
മണല്‍ത്തരികള്‍
പോലെ ഒന്നിച്ചു കണ്ട കാഴചകള്‍
കുടഞ്ഞു കളയാനാണ്
തിടുക്കം
ഒഴിഞ്ഞ ശംഖറകള്‍ പോലെയായ
ഹ്രുദയവും
സൂര്യലാളനങ്ങളേറ്റ്
ചുവന്ന തൊലിയും
പരുക്കന്‍ തിരസ്പര്‍ശത്താല്‍
തണുത്ത വിരലുകളും
സമുദ്രനിരപ്പില്‍ നിന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍
തുടിക്കുന്ന മഞ്ഞുമലകളും
മറക്കാനാവും പിന്നത്തെ ശ്രമം





വാസവദത്തയെ പോലെ
വേറെവേറെ നിറങ്ങളിലും
ആക്രുതിയിലുമുള്ള
പൊട്ടുകള്‍ തൊട്ട്
രാത്രിയേയും പകലിനേയും
ഒരുപോലെ വഞ്ചിക്കുന്നയെന്റെ
പാതിവ്രുത്യം
ഈന്തപ്പനയോലയിലും
കള്ളിച്ചെടികളിലുമുടക്കി
അപ്പോഴെനിക്ക്
പ്രണയത്തിന്റെ പുതിയ
ചില ജലാശയങ്ങള്‍
കാട്ടിത്തന്നു
എന്നാണ് നാം തിരമാലകളുടെ
മുഴക്കവും
ഈന്തപ്പനയോലയുടെ
മധ്യസ്ഥതയുമില്ലാതെ
തനിച്ചൊന്ന് കാണുക?
ആ കണ്ണുകളില്‍
ഒതുക്കി പിടിച്ച വേലിയേറ്റം
നമ്മള്‍
മണ്ണായാല്‍
ഭൂമിക്കടിയില്‍ നിന്ന്
പുല്ലായും പനിനീര്‍ച്ചെടിയായും
മുളക്കും
അപ്പോള്‍ ആരേയും ഭയക്കാതെ
പെയ്യുന്ന മഴയിലും
പൂക്കളുടെ മണത്തിലും
നാം നമ്മെ തിരിച്ചറിയും
കഴിഞ്ഞ ജന്മത്തിലെ
പ്രണയികളായിരിക്കും
വരും കാലങ്ങളില്‍ ഈ ഭൂമിയിലെ
മരങ്ങളത്രയും!

പച്ചക്കുപ്പായമിട്ടവര്‍..



മരുഭൂമിയിലിരുന്ന് പാടുന്നവനേ അറിയൂ
സൂര്യന്റെ കരുത്ത്
മണലിന്റെ മൂര്‍ച്ച
ഇലകളില്ലാതാവുന്നതിന്റെ
അസ്വസ്ഥത
എത്ര കല്ലെടുത്തെറിഞ്ഞാലും
അവന്‍ പിന്നെയും തലക്കുമുകളില്‍ തന്നെ
എവിടെ നോക്കിയാലും
പച്ചക്കുപ്പായമിട്ട മനുഷ്യര്‍
പുല്ലുചെത്തിമിനുക്കുന്ന
യന്ത്രങ്ങളുമായി
വെയിലുകൊണ്ടവര്‍
മുഖം കഴുകുന്നു
അവരുടെ മരപ്പെട്ടിയില്‍
പോയ കാലത്തിന്റെ
വസന്തം
വരള്‍ച്ചകള്‍ മറച്ചുപിടിച്ച്
എല്ലായിടത്തും നുള്ളിവിടര്‍ത്തിയ പൂക്കള്‍
പാര്‍ക്കുകളില്‍ പുല്‍മേടുകളില്‍
അവ ഇത്രപെട്ടന്ന്
പടര്‍ന്നുപിടിച്ചത്
ആ വിയര്‍പ്പുതുള്ളികളേറ്റു
തന്നെയായിരിക്കണം!

അംഗനവാടി-അഥവാ-പെണ്‍പൂന്തോട്ടം



ഓര്‍മ്മയില്‍ അംഗനവാടി
ശാന്തടീച്ചറുടെ
നനഞ്ഞ കുടപോലെ
തോളില്‍ കറുത്ത ബാഗും
നാലുമണിപ്പൂവിന്റെ
ചിരിയുമായവര്‍
വേലിക്കല്‍ നിന്നമ്മയോട്
മുലപ്പാലിന്റെ
ഗുണത്തെക്കുറിച്ച് പറയും
മഞ്ഞപ്പിത്തത്തിന്
കീഴാര്‍നെല്ലിയാണ്
നല്ലതെന്ന് ഉപദേശിക്കും

ഇടക്ക് സര്‍ക്കാറിന്റെ
സ്വന്തം ആളായി
ഒരു വരവുണ്ട്
ആ കറുത്തകുടക്കും
വള്ളിച്ചെരുപ്പിനും
അറിയാത്ത വഴികളുണ്ടാവില്ല
ഗ്രാമത്തില്‍

കണക്കെടുപ്പ്,കുത്തിവെപ്പ്
ക്യാമ്പുകള്‍
ഏതു തിരക്കിലും
ഓര്‍മ്മിക്കും
വേവാറായ ഉപ്പുമാവിനെയും
പാതിവഴിയില്‍ നിന്നു
ചിണുങ്ങുന്ന മഴക്കുഞ്ഞുങ്ങളേയും
നാരങ്ങമുട്ടായി തന്ന് ആശ്വസിപ്പിക്കും
മിനുത്തമാറില്‍ ചേര്‍ത്തുനിര്‍ത്തി
ഒന്നെന്ന് ചൊല്ലുമ്പോള്‍
ഒന്നിച്ച് നില്‍ക്കണമെന്ന്
പറയും

ഇടക്ക് നാമൊന്ന് നമുക്കൊന്ന്
എന്ന ബോര്‍ഡ് വന്നപ്പോഴും
ഉറകള്‍ ഉപയോഗിക്കാനുള്ള വിളംബരം ഉണ്ടായപ്പോഴും
പാത്തുമ്മയുടെ പേറ് നിര്‍ത്താനും
സമ്മാനമായി ബക്കറ്റ്
കൊടുക്കാനും മറന്നില്ല

പിന്നീട് കാലംമാറി കഥമാറി
സാക്ഷരകേരളം സുന്ദരകേരളമായി
മുക്കിലപ്പീടികക്കും രണ്ടത്താണിക്കും
പകരം സില്‍ക്ക് പാര്‍ക്കും
ബ്യുട്ടിക്യുനും വന്നു
ആരു കടന്നുപോകുമ്പോഴും
അഹങ്കാരത്തോടെ പൊടിപറത്തിയിരുന്ന
ചെമ്മണ്‍പാത
ഒന്നടങ്ങിയൊതുങ്ങി
കറുത്ത ടാറില്‍ കുളിച്ചു
ജോണി... ജോണി എസ് പപ്പയെന്ന
കൂക്കിവിളികള്‍
അതിലൂടെ പാഞ്ഞുപോയി

ശാന്തടീച്ചര്‍ എണ്ണക്കം പഠിപ്പിച്ചവര്‍
രണ്ടും മൂന്നും കുട്ടികളുമായി
ഓണത്തിനും തിരുവാതിരക്കും മാത്രം
അതിലൂടെ വരുന്ന വിരുന്നുകാരായി
അപ്പോഴും ശാന്തടീച്ചറും
അവരുടെ നരച്ച ഓര്‍ഗന്റി സാരികളും
വീടുകള്‍‍ തോറും കയറിയിറങ്ങി
മതിലിനകത്തെ ആള്‍സേഷന്‍
കുരകളില്‍ പകച്ചു നിന്നു
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി വെളുത്തൊരു കുഞ്ഞാട്
എന്നു പാടി
ഉപ്പുമാവിന്റെ വേവുനോക്കി

പ്രസവരേഖകളില്ലാ​ത്ത
വയറിന്റെ ചെരിവുകളില്‍
കുഞ്ഞുങ്ങളെ കിടത്തിയുറക്കി
ബ്ലൌസിനടിയിലെ
നാരങ്ങമുട്ടായികള്‍കാട്ടി
അവരുടെ കരച്ചില്‍ മാറ്റി!

പരീക്ഷണശാല


അടുക്കളയില്‍ ചില പുതുപരീക്ഷണങ്ങളുമായി ഞാന്‍
കല്ലടുപ്പിന് പകരം
വിങ്ങിവീര്‍ത്ത് മുലകള്‍
ചൂടേറ്റാന്‍ നെന്ഞിലെ നെരിപ്പോട്
ചുട്ടമാംസത്തിന് നിറമേകാന്‍
ചൂണ്ടു വിരലില്‍ നിന്നിറ്റിച്ച ചോര
ഉപ്പായ് ഒരുതുടം വിയര്‍പ്പ്
പയറുവര്‍ഗ്ഗങ്ങള്‍ക്ക് പകരം
പലജാതി ജീനുകള്‍
താളിക്കാന്‍ തലച്ചോറുരുക്കിയയെണ്ണ
മീതെയലങ്കരിക്കാന്‍
കരിഞ്ഞ കണ്ണ്
മണമറിയാത്ത മൂക്ക്
കനലില്‍ കൂര്‍പ്പിച്ച
കോന്പല്ലുകള്‍!