2012, ഫെബ്രുവരി 25, ശനിയാഴ്‌ച

വഴിവാണിഭം



മലപ്പുറത്തു നിന്ന് പാലക്കാട്ടേക്കുള്ള 
യാത്രയില്‍ 
വഴി നീളെ കാണാം നേരിയ മുണ്ടിന്റെ 
വിടവിലൂടെ വ്യാപാര സാദ്ധ്യതകള്‍ മുഴുവന്‍ 
പുറത്തേക്കിട്ട് നിന്ന നില്‍പ്പില്‍ ആണത്തത്തിന്റെ 
പിരിമുറുക്കങ്ങള്‍ അയച്ചു കളയുന്ന 
വഴി വാണിഭക്കാരെ 
നമ്മള്‍ അത് കണ്ടെന്നറിയുമ്പോള്‍ 
ഒരു സ്വയംഭോഗ നിര്‍വൃതിയുണ്ടാവും 
പാതി ചെരിഞ്ഞാ ചിരിയില്‍ 
കറുത്ത മാംസക്കായകള്‍ തൂങ്ങുന്ന 
കരിമ്പനക്കാഴ്ച്ചകളും
ഉറക്കം തൂങ്ങുന്ന കുഞ്ഞുങ്ങളെ തോളത്തിട്ടു 
നീങ്ങുന്ന മഞ്ഞ മുഖമുള്ള പെണ്ണുങ്ങളെയും 
പിന്നിട്ടു യാത്ര തുടരുമ്പോള്‍ 
വഴി നീളെ കൂട്ടിനുണ്ടാവും 
വാടിയ മുല്ലപൂ മണക്കുന്ന  ഒരു പാലക്കാടന്‍  കാറ്റു 
പേരക്കയും ഓറഞ്ചും ശരീരത്തോട് 
ചേര്‍ത്തു പിടിച്ച്ചോടി വരുന്ന കുരുന്നു വെള്ളരിക്ക കൈകള്‍ 
അപ്പോള്‍ അടിയുടുപ്പിന്റെ ആഴങ്ങളില്‍ നിന്ന് 
ഒരു പെണ്ണുറവ  പുറപ്പെടാന്‍ 
തിടുക്കം കാട്ടും
ജമന്തിപൂ ചിരി ചിരിക്കുന്ന നഗരമൂലകളില്‍ 
മറകള്‍ തിരയും 
കുട്ടിക്കാലത്ത് 
വാഴയുടെ കടക്കിലും 
ചെമ്പകത്തിന്റെ ചുവട്ടിലുമൊക്കെ 
ആകാശത്തിലേക്ക് നോക്കിയിരുന്നു 
ഒഴുക്കി വിടുമായിരുന്നു 
മുതിര്ന്നതില്‍ പിന്നെ അറിഞ്ഞിട്ടില്ല 
സ്വയമറിയാതെയുള്ള ഒഴുകലിന്റെ 
സുഖങ്ങള്‍ 
പിന്നെയേതോ അശ്ലീലം വഴുക്കുന്ന മൂത്രപ്പുരയില്‍ 
മൂക്കുപൊത്തി 
അരമണ്ഡലത്തില്‍  നിന്ന് 
സ്വയം പ്രകാശനം ചെയ്യുമ്പോള്‍ 
ഓര്‍ത്തുപോകുന്നു 
വഴിയോരങ്ങളിലെ ആ മൂത്രക്കാരെ
ഞങ്ങള്‍ മുറുക്കി കെട്ടിയും 
മൂടിപുതച്ചും കൊണ്ട് നടക്കുന്നതല്ലേ 
തെരുവോരങ്ങളില്‍ അവര്‍ 
വെറുതെ ഒഴിച്ച് കളയുന്നതെന്ന്‍ 
 

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കടലാസിലെ വീടുകള്‍


കുട്ടികള്‍ വരയ്ക്കുന്നു
കടലാസു നിറയെ വീടുകള്
അവരുടെ വീടിന്
അകത്തേക്കും പുറത്തേക്കുമായി
ഒരൊറ്റ വാതില്
കണ്ണുകള് പോലുള്ള
ഇരു ജാലകങ്ങള്
പിന്നംന്വുറത്തു
ജ്വലിച്ചു നില്‍ക്കുന്നുണ്ടാവും
എപ്പോളും
നട്ടുച്ചയും പ്രഭാതവും
തിരിച്ചറിയതൊരു
സൂര്യന്‍
കുഞ്ഞുങ്ങള്‍ക്ക് മാത്രം
കാണാന്‍  കഴിയുന്ന
നിഷ്ക്കളങ്കതയില്
മുറ്റത്ത് ഒരു പൂവ്

കടും നീലയില്
ആകാശത്തിന്റെ
ധാരാളിത്തം
പറക്കുകയാണെന്ന്
ഭാവിക്കുന്ന പക്ഷിയുടെ
ചന്തം
ഇല പൊഴിയലിന്റ്
ഭീതിയില്ലാത്ത ഒരു മരം

നേര്‍വരയില് ഒരേ ഒരു വഴി
 സ്വപ്നത്തിലേക്കും,യാഥാര്‍ത്ഥ്യത്തിലേക്കും
 ചിരിയിലേക്കും,കരച്ചിലിലേക്കും,………………..